
ഹൃദയത്തിന്റെ ആഴത്തില്‍
തറഞ്ഞത്.
മരണം വരെയും ഉണങ്ങാതെ.
തീച്ചുംബനമേറ്റതിന്റെ
സ്‌മാരകമല്ല.
പ്രണയത്തിന്റെ മിന്നല്‍പിണറില്‍
അറിയാതെ പിണഞ്ഞതല്ല.
കണ്ണൂരുകാരനായതു കൊണ്ട്
കൊലക്കത്തി കയറിയതല്ല.
നോട്ടത്താല്‍
വാക്കിനാല്‍
വരികളാല്‍
അവള്‍ സമ്മാനിച്ചത്.
മരണം വരെയും മായാതെ.
ഉണങ്ങാതെ.
