Saturday, June 21, 2008

പരാജയം


കഥയിലായിരുന്നു തുടക്കം.
കഥാകൃത്തായത്‌ അങ്ങനെ.
കദനഭാരം കഥകഴിച്ചപ്പോള്‍
കാല്‍തെന്നി കവിതയില്‍.
കവിയായത്‌ ഈവിധം.
വൃത്തക്കടലില്‍ മുങ്ങി
പിടയാനായിരുന്നു വിധി.
കവിതയില്‍ പരാജയപ്പെട്ടപ്പോള്‍
നുഴഞ്ഞുകയറിയത്‌
നിരൂപണത്തില്‍.
നിരൂപകനായത്‌ അങ്ങനെ.
"സ്വന്തം ജീവിതം
തുന്നിച്ചേര്‍ക്കാനാവാത്ത മൂഢാ...
വരികളെ കൊത്തിവലിച്ച്‌
എന്തിനു സമയം പാഴാക്കുന്നു''-
അരൂപിയായ അശരീരി.
അങ്ങനെ, ജീവിതത്തില്‍നിന്നും
പരാജയപ്പെട്ട ഞാന്‍
ഒരുമുഴം കയറില്‍
എന്റെ സാധ്യത തേടി.

ഔട്ട്‌ ഓഫ്‌ കവറേജ്‌


ഒരുവിളി.
ഞാനേറെ കൊതിച്ചു.
കാതോര്‍ത്തിരുന്നു
യുഗങ്ങളോളം.
ഒരു വസന്തവും
എന്നെ തേടിയെത്തിയില്ല.
ഒടുവില്‍, നീ വിളിച്ചപ്പോള്‍
ഞാന്‍ ജീവിതത്തിന്റെ
പരിധിക്കു പുറത്ത്‌.